തിരുമ്മല്‍ കേന്ദ്രത്തില്‍ ജീവനക്കാരിയെ സഹപ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചെന്ന് പരാതി. സംഭവത്തില്‍ കലൂരിലെ ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിലെ ജീവനക്കാരനായ അജിത് നാരായണനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം നോര്‍ത്ത് പൊലീസാണ് ജീവനക്കാരിയുടെ പരാതിയിന്മേല്‍ കേസ് എടുത്തത്.തിരുമൽ കേന്ദ്രത്തിൽ ജീവനക്കാരിയെ മർദിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് അജിത്തിനെതിരെ കേസ് രേഖപെടുത്തിയിരിക്കുന്നത് .
അതേസമയം, മര്‍ദ്ദിക്കുന്നതിന്റെയും ലൈംഗിക അതിക്രമം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടും പൊലീസ് പ്രതിയെ പിടി കൂട്ടുന്നില്ലെന്നും വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നില്ല എന്നും പരാതിക്കാരി ആരോപിക്കുന്നു. പുറത്തു വന്ന ദൃശ്യങ്ങളില്‍ അജിത് നാരായണന്‍ പരാതിക്കാരിയുടെ മുഖത്തടിക്കുന്നത് വ്യക്തമാണ്. എന്നാല്‍ അജിത് മുഖത്തടിച്ചതു കൂടാതെ തന്നെ കയറി പിടിച്ചെന്നും പരാതിക്കാരി പറയുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമായി കാണാമെന്നും യുവതി പറയുന്നു ,എന്നാൽ ലൈംഗിക അതിക്രമം നടത്തിയിട്ടും ഇതുവരെ പോലീസ് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ജീവനക്കാരി ആരോപിക്കുന്നു .വിഷയത്തില്‍ പൊലീസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി പരാതിക്കാരി കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കി. എന്നാല്‍ പ്രതിയായ അജിത് നാരായണന്‍ നിലവില്‍ ഒളിവിലാണെന്നും അതിനാലാണ് അറസ്റ്റ് നടക്കാത്തതെന്നും നോര്‍ത്ത് പൊലീസ് പറയുന്നു.