ഡൽഹിയിൽ ഡോക്ടർ കുറിച്ചുനൽകിയ ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് മൂന്ന് കുട്ടികൾ മരിച്ചു .ഡല്‍ഹി മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ കുറിച്ചുനൽകിയ കഫ് സിറപ്പാണ് മൂന്നു കുട്ടികളുടെ മരണത്തിന് ഇടയാക്കിയത്.സംഭവത്തിൽ മൂന്നു ഡോക്ടറന്മാരെ സസ്പെൻഡ് ചെയ്തു .സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ തന്നെ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ഡല്‍ഹി മെഡിക്കല്‍ കൗണ്‍സിലിനോടു ഡല്‍ഹി ആരോഗ്യമന്ത്രി നിർദ്ദേശിച്ചു .
ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ കലാവതി സരൺ ചിൽഡ്രൻ ഹോസ്പിറ്റലിലാണ് മരണം നടന്നത് .ഡല്‍ഹി മൊഹല്ല ക്ലിനിക്കിലെ ഡോക്ടറുമാർ കുറിച്ചുനൽകിയ ഡെക്സ്ട്രോമെത്തോര്‍ഫാന്‍ എന്ന മരുന്നു കഴിച്ചാണ് കുട്ടികൾ മരിച്ചത് . ഇതേസമയം തന്നെ ഈ മരുന്നു കഴിച്ചുള്ള വിഷബാധയേറ്റ് 16 കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂണ്‍ 29നും നവംബര്‍ 21 നുമിടയിലാണ് ഒരുവയസിനും ആറ് വയസിനും ഇടയിലുള്ളപതിനാറോളം കുട്ടികള്‍ ചികിത്സ തേടിയത്.ചുമ ശമനത്തിനായി വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു മരുന്നാണ് ഡെക്സ്ട്രോമെത്തോര്‍ഫാന്‍.
‘ചികിത്സക്കായി എത്തിയ മിക്ക കുട്ടികള്‍ക്കും ശ്വാസം തടസ്സമാണ് നേരിട്ടതെന്നും മരിച്ച മൂന്ന് കുട്ടികളും മോശം അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത് എന്നും ‘ കലാവതി സരണ്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ പറയുന്നു.ജൂലായ് തന്നെ ആശുപത്രി അധികൃതര്‍ ഇത് സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാരിനേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തേയും അറിയിച്ചിരുന്നു. ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഒക്ടബോറില്‍ അന്വേഷണം ആരംഭിച്ചതായും ഡോക്ടര്‍ പറഞ്ഞു.