കൊച്ചിയിൽ പ്രണയം നിരസിച്ച പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. ഇന്നലെ വൈകിട്ടു നാലു മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്കു നേരെ ആക്രമണമുണ്ടായത്.പ്രണയം നിരസിച്ചതിനെ പേരിൽ പെൺകുട്ടിയെ ഓട്ടോ ഇടിച്ച കൊലപ്പെടുത്താനായിരുന്നു ശ്രമം .കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു .
പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകൻ ശിവ(18), ബന്ധു കാർത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെൽവം(34) എന്നിവരാണ് അറസ്റ്റിലായത്.ഈ കുട്ടത്തിൽ ശിവ നേര്ത്ത പെൺകുട്ടിയോട് ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു എന്നാൽ പെൺകുട്ടി ഇത് നിരസിക്കുക ആയിരുന്നു .തുടർന്ന് പെൺകുട്ടിയെ ഇവർ നിരന്തരം ശല്യപെടുത്തുമായിരുന്നു എന്നാണ് കുട്ടി പോലീസിനോട് പറഞ്ഞിരിക്കുന്നത് .
ഇന്നലെ സ്കൂൾ വിട്ടു വീട്ടിലേക്കു വരുമ്പോൾ എതിരെ ഓട്ടോറിക്ഷയുമായി വന്നു. അടുത്തെത്തിയപ്പോൾ വേഗം കുറച്ച് അതിലുണ്ടായിരുന്ന ഒരാൾ സിഗരറ്റു കുറ്റി തന്റെ നേരെ വലിച്ചെറിയുകയും കളിയാക്കുകയും ചെയ്തെന്നു പെൺകുട്ടി പറയുന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ പിന്നിൽ നിന്നു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ അതിവേഗം തന്റെ നേർക്കു പാഞ്ഞു വരുന്നതു കണ്ടത്. ചാടി മാറിയില്ലായിരുന്നെങ്കിൽ ഓട്ടാറിക്ഷ ഇടിച്ചു താൻ മരിക്കുമായിരുന്നെന്നും പെൺകുട്ടി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. വൈകുന്നേരത്തോടെ പൊലീസിലെത്തി പരാതി നൽകിയതിനു പിന്നാലെ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.