ഹാര്‍പികും സണ്‍ഡു ബാമും ചേര്‍ത്ത മിശ്രിതം കണ്ണിലൊഴിച്ച് അന്ധയാക്കിയ ശേഷം സ്വർണവും പണവും കവർന്നു . ഹൈദരാബാദിലാണ് ദാരുണമായ ഈ സംഭവം നടന്നത് . സംഭവത്തില്‍ 32-കാരിയായ ഭാര്‍ഗവി എന്ന വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.കണ്ണിൽ ഒഴിക്കുന്ന മരുന്നെന്ന വ്യാജേനയാണ് ഹേമാവതിയുടെ കണ്ണിൽ ഭാർഗവി ബാത്ത്റൂം ക്ലീനറായ ഹാർപിക്കും വേദനയ്ക്ക് പുരട്ടുന്ന ബാമും കലർത്തി ഒഴിച്ചത് ഹേമാവതിയുടെ മകന് ശശീധര്‍ ലണ്ടനിലാണ് താമസിക്കുന്നത്.ഇതുകൊണ്ട് തന്നെ അമ്മയെ സഹായിക്കാനായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഭാര്‍ഗവിയെ വീട്ടില്‍ ജോലിക്കായി വെച്ചത്.ഭാര്‍ഗവിക്കൊപ്പം ഏഴു വയസുകാരിയായ മകളും ഹേമാവതിയുടെ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്.വൃദ്ധ തനിയെ താമസിക്കുന്ന വീടായതിനാൽ മോഷ്ടിക്കാൻ എളുപ്പമാണെന്ന് ഭാർഗവി വിലയിരുത്തി.ഹേമാവതി കണ്ണില്‍ മരുന്ന് ഒഴിക്കാറുണ്ടായിരുന്നു. ഇതിനായി ഭാര്‍ഗവിയുടെ സഹായം തേടിയിരുന്നു.
ഈ അവസരം മുതലെടുക്കാമെന്നു കണക്കു കൂട്ടിയ ഭാർഗവി മരുന്നിന് പകരം വെള്ളത്തില്‍ ടോയിലറ്റ് ശുദ്ധീകരിക്കുന്ന ഹാര്‍പിക് ദ്രാവകവും സണ്‍ഡു ബാമും ചേര്‍ത്ത മിശ്രിതം ഹേമാവതിയുടെ കണ്ണില്‍ ഒഴിച്ചു തുടങ്ങിയെന്നാണ് പറയുന്നത്.കുറച്ച് ദിവസങ്ങള്‍കൊണ്ട് തന്നെ ഹേമാവതിയുടെ കാഴ്ച മങ്ങി തുടങ്ങി. തുടര്‍ന്ന് മകനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ സമീപത്തെ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. രണ്ടു തവണ സമീപത്തെ ആശുപത്രിയില്‍ പോയിട്ടും ഒന്നും കണ്ടെത്താനായില്ല.ഇതിനിടെ ഹേമാവതിയുടെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു.തുടർന്ന് ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ മകന് ശശീധര്‍ ഹേമാവതിയെ ആശുപത്രിയിൽ കാണിക്കുക ആയിരുന്നു .
വിഷ ദ്രാവകം കണ്ണില്‍ വീണതിനെ തുടര്‍ന്നാണ് അന്ധത ബാധിച്ചതെന്ന് പരിശോധനക്ക് ശേഷം ഇവിടുത്തെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് കുടുംബം ജോലിക്കാരിയെ സംശയിച്ചു തുടങ്ങി.പിന്നീട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഭാര്‍ഗവിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. 40000 രൂപയും രണ്ട് സ്വര്‍ണ വളകളും ഒരു സ്വര്‍ണ മാലയും മറ്റു കുറച്ച് ആഭരണങ്ങളും കവര്‍ന്നതായി ഇവര്‍ സമ്മതിച്ചു. ബുധനാഴ്ചയാണ് ഭാര്‍ഗവിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ റിമാന്‍ഡിലയച്ചു.