കിഴക്കമ്പലത്ത് ട്വന്റി-20 പ്രവർത്തകന്റെ മരണത്തിൽ സിപി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മരണകാരണം സി.പി.ഐ.എം പ്രവർത്തകരുടെ മർദ്ദനമാണെന്ന് അദ്ദേഹം ആരോപിച്ചു.പ്രധാന സി.പി.ഐ.എം നേതാക്കളുടെ സാന്നിധ്യത്തിലാണ് ദീപുവിന് മർദനമേറ്റതെന്നും ദീപുവിനെ സി.പി.ഐ.എം പ്രവർത്തകർ തല്ലിക്കൊന്നതാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
നാട്ടിൽ എം.എൽ.എക്കെതിരെ ജനാധിപത്യ സമരം നടത്താൻ പാടില്ലേ ക്രൂരമായ മർദനമാണ് പട്ടികജാതി കോളനിയിൽ നടന്നത്. കോളേജുകളിലും സംഘർഷം നടക്കുന്നു. ഇത് ധാർഷ്ട്യവും ധിക്കാരവുമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ദീപുവെന്നും വി.ഡി സതീശൻ പറഞ്ഞു .ഇതേസമയം ദീപുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് ശ്രീനിജൻ എം.എൽ.എയെന്ന് ട്വിന്റി-20. ആരോപിച്ചു.