പിണറായി സർക്കാരിനെ ഹൈക്കോടതി പൂട്ടി

0
97

കാലങ്ങളായി ജനാധിപത്യത്തിന് ചില ജീർണ്ണതകൾ ഉണ്ട്. സ്പെഷ്യൽ പ്രിവേലേജ് മാക്സിമം യൂട്ടിലെെസ് ചെയ്യുന്നവരാണ് നമ്മുടെ രാഷ്ട്രീയക്കാർ. വിരലിൽ എണ്ണാവുന്നവർ ഒഴിച്ചാൽ ബാക്കി എല്ലാവരും ഇത്തരത്തിൽ ആരോപണ വിധേയരായവർ തന്നെയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങി ഇവിടെ പച്ചപിടിച്ച് കിട്ടിയാൽ പിന്നെ കൂടെ ഉള്ളവരെ ക്കൂടി രക്ഷപ്പെടുത്തണമെന്ന് ഒരു തോന്നൽ വന്നുപോയാൽ പിന്നെ എന്തു ചെയ്യും. അധികാരം കിട്ടിക്കഴിഞ്ഞാൽ മാക്സിമം മുതലെടുപ്പ് .എന്നാൽ ഇനി അത് പറ്റില്ല. കേരള ഹെെക്കോടതി തന്നെ ഈ വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്.

മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മകൻറെ ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. നിയമനം അംഗീകരിച്ചാൽ സർക്കാരിനെ കയറൂരി വിടുന്നതിന് തുല്യമാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം തീരുമാനങ്ങൾ വ്യാപകമായുള്ള പിൻവാതിൽ നിയമനത്തിന് കാരണമാകുമെന്ന് കോടതി പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കൾക്ക് വരെ ആശ്രിത നിയമനം നൽകേണ്ടി വരും. എംഎൽഎ മാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ആശ്രിത നിയമനം പാടില്ല. ഇത്തരം നിയമനങ്ങൾ കേരള സർവീസ് ചട്ടം അനുസരിച്ച് നിയമവിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആശ്രിത നിയമനം റദ്ദാക്കിയുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.

യോഗ്യതയുളളവർ പുറത്തു കാത്തു നിൽക്കുമ്പോൾ പിൻവാതിലിലൂടെ ചിലർ നിയമിക്കപ്പെടുന്നത് സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. സർക്കാർ ജീവനക്കാർ മരണപെട്ടാൽ അവരുടെ കുടുംബത്തിന് സഹായം നൽകാനാണ് ആശ്രിത നിയമനം. എംഎൽഎമാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ഇത്തരം നിയമനം നൽകാൻ കേരള സർവീസ് ചട്ടം അനുവദിക്കുന്നില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കുന്നു.