റഷ്യയുടെ സ്വത്തുക്കൾ മരവിപ്പിച്ചു ; റഷ്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക

0
173

യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യക്കെതിരെ കടുത്ത നീക്കങ്ങളാണ്  അമേരിക്ക നടത്തുന്നത് .റഷ്യയെ ലോകത്ത് നിന്ന് തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് അമേരിക്ക ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് .  യുഎസിലെ എല്ലാ റഷ്യൻ സ്വത്തുക്കളും മരവിപ്പിച്ചതായി ബൈഡൻ അറിയിച്ചു. റഷ്യയിലേക്കുള്ള കയറ്റുമതിയിൽ നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റഷ്യയ്ക്കെതിരെ ഓരോ അടിയിലും ശക്തമായി പ്രതിരോധിക്കുമെന്നും ബൈഡൻ വ്യക്തമാക്കി.

റഷ്യ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച ആക്രമണമാണ് യുക്രൈനില്‍ നടത്തിയതെന്ന് ബൈഡന്‍ ആരോപിച്ചു. യുദ്ധം തിരഞ്ഞെടുത്ത പുതിനും അദ്ദേഹത്തിന്റെ രാജ്യവും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ബൈഡൻ മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ നാല് പ്രധാനപ്പെട്ട ബാങ്കുകള്‍ക്കുമേല്‍കൂടി ഉപരോധം ഏര്‍പ്പെടുത്തി. ഇവരുടെ അമേരിക്കയിലുള്ള ആസ്തികള്‍ മരവിപ്പിക്കും. 21-ാം നൂറ്റാണ്ടില്‍ ഹൈടെക് സമ്പദ് വ്യവസ്ഥയില്‍ മത്സരിക്കാനുള്ള റഷ്യയുടെ കഴിവിനെ തടസ്സപ്പെടുത്തുമെന്നും ബൈഡന്‍ അറിയിച്ചു.

ആഗോള സമ്പദ് വ്യവസ്ഥയില്‍ റഷ്യയുടെ പങ്കാളിത്തം തന്നെ നിയന്തിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.യുക്രൈന്‍ പിടിച്ചെടുക്കുന്നതിനേക്കാള്‍ വലിയ ആഗ്രഹം പുതിനുണ്ട്. സോവിയറ്റ് യൂണിയന്‍ പുനഃസ്ഥാപിക്കപ്പെടുക എന്നതാണ് പുതിന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ റഷ്യയെ ദുര്‍ബലമാക്കും. കയറ്റുമതി നിയന്ത്രണം അടക്കമുള്ള ഉപരോധങ്ങള്‍ റഷ്യക്ക് ദീര്‍ഘകാല പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നും ബൈഡന്‍ പറഞ്ഞു.

ലോക രാജ്യങ്ങളുമായി വ്യാപാരം നടത്താനുള്ള റഷ്യയുടെ എല്ലാ നീക്കങ്ങളെയും യുഎസ് നിയന്ത്രിക്കും. ഡോളര്‍, യൂറോ, പൗണ്ട്, യെന്‍ എന്നിവയിലൊന്നിലും റഷ്യയെ വ്യാപാരം നടത്താന്‍ അനുവദിക്കില്ല. ആഗോള സമ്പദ് വ്യവസ്ഥയില്‍ റഷ്യയുടെ പങ്കാളിത്തം തന്നെ നിയന്തിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകളിലൂടെ റഷ്യന്‍ സൈന്യത്തെ ശക്തിപ്പെടുത്താനുള്ള ഓരോ നീക്കവും തടയും. 21ാം നൂറ്റാണ്ടില്‍ അതിശക്തമായ സമ്പദ് ഘടനയുടെ ഭാഗമാവാനുള്ള റഷ്യന്‍ നീക്കത്തെ തടയുമെന്നും അമേരിക്ക വ്യക്തമാക്കി .