ഇ ബുൾജെറ്റിന് തിരിച്ചടി : വാഹനം വിട്ട് നൽകില്ല

0
128

മോട്ടോർ വാഹനവകുപ്പിൻറെ കസ്റ്റഡിയിലുള്ള ഇ ബുൾ ജെറ്റിൻറെ വാഹനം വിട്ടുനൽകേണ്ടതില്ലെന്ന് കോടതി. ഇ ബുൾ ജെറ്റ് സഹോദരൻമാർ വാഹനം സ്വന്തം ചെലവിൽ പഴയതുപോലെയാക്കി പൊലീസിനെ ഏൽപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

വാഹനം വിട്ടു കിട്ടുന്നതിനായി ഉടമ എബിൻ വർഗീസ് മോട്ടർ വാഹന വകുപ്പ് അധികൃതരെ എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. തലശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്.

വിവാദമായ ഇ ബുൾ ജെറ്റ് കേസിൽ താൽക്കാലികമായി റദ്ദാക്കപ്പെട്ട രജിസ്‌ട്രേഷൻ സ്ഥിരമായി റദ്ദാക്കപ്പെടാതിരിക്കണമെങ്കിൽ വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ്.

ഇത് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നീക്കം ചെയ്‌ത് തിരികെ പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കാനാണ് നിർദേശം. ഉടമയുടെ സ്വന്തം ചെലവിൽ അനധികൃത ഫിറ്റിംഗുകൾ നീക്കണം. 12 ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ട് സമർപ്പിക്കണം. വാഹനം ഈ ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നതും റോഡിലൂടെ ഓടിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.