ആക്രമിക്കപ്പെട്ട നടിയ്ക്ക് സിനിമാലോകവും പുറത്തുള്ളവരും പിന്തുണ നൽകുമ്പോൾ കേസിൽ നിന്നും രക്ഷപെടാനുള്ള എല്ലാ പഴുതിലൂടേയും സഞ്ചരിക്കുകയാണ് കുറ്റോരോപിതനായ നടൻ ദീലിപ്. മീഡിയകൾ പല തവണ ദീലിപ്കുറ്റക്കാരൻ എന്ന് തെളിയിച്ചു കഴിഞ്ഞിരു്കകുന്നു കോടതിയുടെ വിചാരണ ഇല്ലാതെ. ഇതിൽ നിന്ന് ഒരു മോചനം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ മറ്റൊരു നിർണ്ണായ വഴിത്തിരിവ് കേസിൽ ഉണ്ടായിരിക്കുകയാണ്. കേസില്‍ വിചാരണ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളി. പ്രോസ്ക്യൂഷന് തിരിച്ചടിയായ ഈ സംഭവം അന്വേഷണ സംഘത്തിനും തല വേദന സൃഷ്ടിക്കുകയാണ്. സുപ്രീംകോടതിയിൽ ദീലിപിനായി ഹാജരായത് ഏറ്റവും ശക്തനായ വക്കിൽ എന്നതാണ് കേസിൽ ദീലിപിന് അനുകൂലമായ ഇത്തരത്തിലുള്ള ഒരു വിധി സമ്പാദിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. ഇന്ത്യയുടെ 14ാമത്അറ്റോര്‍ണി ജനറലും , സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ
മകുൾ റോത്തഗിയെയാണ് ദീലിപ് രംഗത്തിറക്കിയിരിക്കുന്നത്.
മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അവധ് ബിഹാരി റോത്തഗിയുടെ മകനായ മുകുള്‍ റോത്തഗി, 2002ലെ ഗുജറാത്ത് കലാപത്തിലും ബെസ്റ്റ് ബേക്കറി, സാഹിറ ഷെയ്ഖ് കേസുകള്‍ ഉള്‍പ്പെടെയുള്ള വ്യാജ ഏറ്റുമുട്ടല്‍ മരണക്കേസുകളിലും, ഗുജറാത്ത് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സുപ്രീം കോടതിയിലും ഹാജരായിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെട്ട കേസിലും റോത്തഗിയാണ് ഹാജരായിരുന്നത്.
മാധ്യമ വിചാരണയാണ് കേരളത്തില്‍ നടക്കുന്നതെന്നും, നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ തെളിവുണ്ടെന്ന് പറഞ്ഞ് അന്വേഷണ സംഘം വരുന്നത് തന്നെ വിചാരണ അട്ടിമറിക്കുന്നതിനാണ് എന്നതാണ് റോത്തഗി വാദിച്ചിരുന്നത്. വിചാരണയുടെ ഒടുവില്‍, അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിനു തൊട്ടു മുമ്പാണ്, പുതിയ വാദമുയര്‍ത്തി അന്വേഷണ സംഘം രംഗത്തു വന്നതെന്ന റോത്തഗിയുടെ വാദത്തിന് സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല
ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യമായി പറഞ്ഞ ക്രൈംബ്രാഞ്ച് മേധാവിക്കും, സുപ്രീം കോടതിക്കു കൈമാറാന്‍ തെളിവുകള്‍ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ദിലീപിനെതിരെ സീല്‍ഡ് കവറില്‍ നല്‍കാനെങ്കിലും ഒരു തെളിവുണ്ടായിരുന്നു എങ്കില്‍, പ്രോസിക്യൂഷന് അനുകൂലമായ എന്തെങ്കിലും ഒരു പരാമര്‍ശം എങ്കിലും ഉണ്ടാകുമായിരുന്നു എന്നാണ്, നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവില്ലെങ്കില്‍, അന്വേഷണ സംഘത്തിന്റെ ഓരോ നീക്കവും ഹൈക്കോടതിയില്‍ മാത്രമല്ല, സുപ്രീം കോടതിയിലും ഇനി ചോദ്യം ചെയ്യപ്പെടും.