മലയാള സിനിമയില്‍ ഒരു കാലത്തെ ഹിറ്റ് കോംബോ ആയിരുന്നു സംവിധായകൻ ലാല്‍ ജോസിന്റേതും നടൻ ദിലീപിന്റേതും. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമകളില്‍ ഭൂരിഭാഗവും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവൻ, ചാന്തുപൊട്ട് തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണമാണ്. ഇരുവരും ഒരുമിച്ചൊരു സിനിമ ചെയ്തിട്ട് ഏറെക്കാലമായി. എങ്കിലും ഈ ഹിറ്റ് കോബോയിലുള്ള പഴയ സിനിമകള്‍ ഇപ്പോഴും പ്രേക്ഷക മനസില്‍ നിലനില്‍ക്കുന്നുണ്ട്. ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ലാല്‍ ജോസ്. കരിയറിന്റെ തുടക്കാലം മുതലുള്ള ഈ ആത്മബന്ധം ഇന്നും തുടരുന്നു. സഹോദരനെ പോലെയാണ് ലാല്‍ ജോസിനെ കാണുന്നതെന്ന് ദിലീപ് അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദിലീപുമായി ഉണ്ടായ പിണക്കത്തെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്. ചാന്തുപൊട്ട് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ സംഭവമാണ് ഇദ്ദേഹം പങ്കുവെക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലാൽ ജോസ്. സ്ഥിരമായി തന്റെ സിനിമകളില്‍ മേക്കപ്പ്മാനായിരുന്ന സുദേവനുമായി രസികൻ എന്ന സിനിമയ്ക്കിടെ തര്‍ക്കമുണ്ടായി. ഇനി മുതല്‍ സുദേവൻ ചാന്തുപൊട്ടില്‍ വേണ്ട എന്ന് തീരുമാനിച്ചു. ചാന്തുപൊട്ടില്‍ നിന്നും സുദേവനെ ഒഴിവാക്കിയതില്‍ ദിലീപിന് വിഷമം തോന്നിയെന്ന് ലാല്‍ ജോസ് പറയുന്നു. അതിന്റെ വിരോധം ദിലീപിന് ഉണ്ടായിരുന്നു.
ചാന്തുപൊട്ടിന്റെ ഷൂട്ടിലേക്ക് ചെറിയ അസ്വസ്ഥയോടെയാണ് ദിലീപ് വന്നത്. ഞാനായത് കൊണ്ട് ക്ഷമിച്ചെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. ദിലീപുമായി പിണങ്ങിയ സംഭവത്തെക്കുറിച്ചും ഇദ്ദേഹം ഓര്‍ത്തു. ഒരു ദിവസം അഞ്ച് മണിക്ക് പോകണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. അഞ്ച് മണിക്ക് സീൻ കഴിഞ്ഞ് ദിലീപിനോട് പോകാൻ പറഞ്ഞു. അതിനിടെയാണ് കടലില്‍ നിന്നും മണല്‍ തിട്ടയുടെ മുകളിലൂടെ മറുവശത്തുള്ള പുഴയിലേക്ക് വെള്ളം വരുന്ന കാഴ്ച കണ്ടത്. കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന പ്രതിഭാസം ആണതെന്ന് ഒരു മത്സ്യതൊഴിലാളി പറഞ്ഞു. ആ പ്രതിഭാസം എന്റെ സിനിമയില്‍ വേണമെന്ന് കരുതി. ദിലീപിനെ വിളിക്കാൻ അസിസ്റ്റന്റിനോട് പറഞ്ഞു. ദിലീപ് ഡ്രസ് മാറാനുള്ള തയ്യാറെടുപ്പിലാണ്. ശരീരത്തില്‍ നിന്ന് രാധ ഇറങ്ങിപ്പോയി, ഇപ്പോള്‍ അഭിനയിക്കാൻ പറ്റില്ലെന്ന് ദിലീപ്. കാരവാനില്‍ കയറി ദിലീപിനോട് ഞാൻ സംസാരിച്ചു. രാധ ഇറങ്ങിപ്പോയെന്ന് ദിലീപ് പറഞ്ഞപ്പോള്‍ കുഴപ്പമില്ല, ഇറങ്ങിപ്പോയ രാധയെ വലിച്ച് കയറ്റി സിബ് ഇട്ടാല്‍ മതിയെന്ന് ഞാൻ മറുപടി നല്‍കി. അത് ഭയങ്കര പ്രശ്നമായി. എന്നോട് പിണങ്ങി. പത്ത് ദിവസം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല. ഞങ്ങള്‍ക്കിടയില്‍ മീഡിയേറ്റേഴ്സായി രണ്ട് അസോസിയേറ്റ് ഡയറക്ടര്‍മാരുണ്ടായിരുന്നു. അന്നത്തെ സീനിന് ദിലീപ് വന്നു. ‘ചാന്തുകുടഞ്ഞൊരു സൂര്യൻ’ എന്ന പാട്ടില്‍ ആ രംഗം ഉപയോഗിച്ചിട്ടുണ്ടെന്നും ലാല്‍ ജോസ് ഓര്‍ത്തു.ദിലീപുമായി മുമ്പുണ്ടായ വഴക്കുകളെ പോലെ തന്നെ ഈ പ്രശ്നവും അവസാനിച്ചെന്നും ലാല്‍ ജോസ് വ്യക്തമാക്കി. ദിലീപ് അടുത്ത സുഹൃത്ത് ആയതിനാല്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയി ഞാൻ ഷൂട്ട് ചെയ്യുക ദിലീപിനൊപ്പം ആയിരിക്കുമെന്ന് പലരും കരുതും. പക്ഷെ അങ്ങനെയല്ല. എനിക്ക് വര്‍ക്ക് ചെയ്യാൻ ഏറ്റവും ടഫ് ദിലീപിനാെപ്പമാണ്. കാരണം ദിലീപിന് സംവിധായകന്റെ സെൻസുണ്ട്. കൃത്യമായ ചോദ്യങ്ങള്‍ ആയിരിക്കും. ദിലീപിന്റെ ഇടപെടല്‍ കൊണ്ടാണ് ഞങ്ങള്‍ ഒരുമിച്ച് ചെയ്ത സിനിമകള്‍ ഹിറ്റായതെന്നും ലാല്‍ ജോസ് വ്യക്തമാക്കി. 2005 ലാണ് ചാന്തുപൊട്ട് റിലീസ് ചെയ്തത്. സിനിമ വൻ ഹിറ്റായി. ഇന്ദ്രജിത്ത്, ഗോപിക, ലാല്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്